സങ്കീർത്തനം 9:1-20
സംഗീതസംഘനായകന്; മുത്ത്-ലാബൻ* രാഗത്തിൽ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
א (ആലേഫ്)
9 യഹോവേ, മുഴുഹൃദയാ ഞാൻ അങ്ങയെ സ്തുതിക്കും.അങ്ങയുടെ എല്ലാ മഹനീയപ്രവൃത്തികളെക്കുറിച്ചും ഞാൻ വർണിക്കും.+
2 ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും.അത്യുന്നതനേ, ഞാൻ അങ്ങയുടെ പേരിനു സ്തുതി പാടും.*+
ב (ബേത്ത്)
3 എന്റെ ശത്രുക്കൾ പിന്മാറുമ്പോൾ+അവർ അങ്ങയുടെ മുന്നിൽ ഇടറിവീണ് നശിക്കും.
4 കാരണം, എനിക്കു ന്യായം നടത്തിത്തരാൻ അങ്ങുണ്ടല്ലോ;സിംഹാസനത്തിൽ ഇരുന്ന് അങ്ങ് നീതിയോടെ വിധിക്കുന്നു.+
ג (ഗീമെൽ)
5 അങ്ങ് ജനതകളെ ശകാരിച്ചു;+ ദുഷ്ടന്മാരെ സംഹരിച്ചു;എന്നുമെന്നേക്കുമായി അവരുടെ പേര് തുടച്ചുനീക്കി.
6 ശത്രു എന്നേക്കുമായി നശിച്ചിരിക്കുന്നു.അവരുടെ നഗരങ്ങളെ അങ്ങ് പിഴുതെറിഞ്ഞു.
അവരെക്കുറിച്ചുള്ള ഓർമകളെല്ലാം നശിച്ചുപോകും.+
ה (ഹേ)
7 എന്നാൽ, യഹോവ എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു,+ന്യായം നടത്താൻ തന്റെ സിംഹാസനം സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു.+
8 നിവസിതഭൂമിയെ ദൈവം ന്യായത്തോടെ വിധിക്കും;+ജനതകളെ നീതിയോടെ ന്യായം വിധിക്കും.+
ו (വൗ)
9 മർദിതർക്ക് യഹോവ ഒരു അഭയസങ്കേതം,+കഷ്ടകാലത്തെ ഒരു അഭയസങ്കേതം.+
10 അങ്ങയുടെ പേര് അറിയുന്നവർ അങ്ങയിൽ ആശ്രയമർപ്പിക്കും.+യഹോവേ, അങ്ങയെ തേടി വരുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ.+
ז (സയിൻ)
11 സീയോനിൽ വസിക്കുന്ന യഹോവയ്ക്കു സ്തുതി പാടുവിൻ!ദൈവത്തിന്റെ പ്രവൃത്തികൾ ജനതകളെ അറിയിപ്പിൻ!+
12 കാരണം, അവരുടെ രക്തത്തിനു പകരം ചോദിക്കുന്നവൻ അവരെ ഓർക്കുന്നു.+ക്ലേശിതന്റെ നിലവിളി ദൈവം മറന്നുകളയില്ല.+
ח (ഹേത്ത്)
13 യഹോവേ, എന്നോടു പ്രീതി തോന്നേണമേ.എന്നെ മരണകവാടങ്ങളിൽനിന്ന് ഉയർത്തുന്നവനേ,+ എന്നെ വെറുക്കുന്നവർ എന്നെ കഷ്ടപ്പെടുത്തുന്നതു കണ്ടാലും.
14 അങ്ങനെ ഞാൻ, സീയോൻപുത്രിയുടെ കവാടങ്ങളിൽഅങ്ങയുടെ സ്തുത്യർഹമായ പ്രവൃത്തികൾ ഘോഷിക്കട്ടെ,+ അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ ആനന്ദിക്കട്ടെ.+
ט (തേത്ത്)
15 ജനതകൾ കുഴിച്ച കുഴിയിൽ അവർതന്നെ ആണ്ടുപോയിരിക്കുന്നു.അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽതന്നെ കുടുങ്ങിയിരിക്കുന്നു.+
16 യഹോവ നടപ്പാക്കുന്ന വിധികളിൽനിന്ന് അവനെക്കുറിച്ച് മനസ്സിലാക്കാനാകും.+
സ്വന്തം കൈകളുടെ പ്രവൃത്തികൾതന്നെ ദുഷ്ടന്മാരെ കുടുക്കിയിരിക്കുന്നു.+
ഹിഗ്ഗയോൻ.* (സേലാ)
י (യോദ്)
17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജനതകളുംശവക്കുഴിയിലേക്കു* പോകും.
18 എന്നാൽ, ദരിദ്രരെ എന്നേക്കുമായി മറന്നുകളയില്ല,+സൗമ്യരുടെ പ്രത്യാശ അറ്റുപോകില്ല.+
כ (കഫ്)
19 യഹോവേ, എഴുന്നേൽക്കേണമേ! മർത്യൻ ജയിക്കാൻ അനുവദിക്കരുതേ!
അങ്ങയുടെ സാന്നിധ്യത്തിൽ ജനതകൾ ന്യായം വിധിക്കപ്പെടട്ടെ.+
20 യഹോവേ, അവർക്കു ഭയം വരുത്തേണമേ.+നശിച്ചുപോകുന്ന വെറും മനുഷ്യരാണു തങ്ങളെന്നു ജനതകൾ അറിയട്ടെ. (സേലാ)
അടിക്കുറിപ്പുകള്
^ അഥവാ “സംഗീതം ഉതിർക്കും.”